പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

 
Crime

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

. സമീപത്തെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

MV Desk

കൊച്ചി: പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നതായി പരാതി. അരൂർ ബൈപ്പാസിനോടു ചേർന്ന സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിലാണ് കവർച്ച നടന്നത്. വൈകിട്ട് അഞ്ച് പേർ അടങ്ങുന്ന സംഘമെത്തിയാണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും വടിവാളുമുണ്ടായിരുന്നുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുവെന്നുമാണ് പരാതി.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടപ്പിലാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സ്ഥാപനത്തിൽ സിസിടിവി ക്യാമറയില്ലാത്തത് പൊലീസിന് വെല്ലുവിളിയാകും. സമീപത്തെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊച്ചിയിൽ 80 ലക്ഷം കവർന്നതിൽ ദുരൂഹത; നോട്ടിരട്ടിപ്പ് ഇടപാടെന്ന് സംശയം

മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകുന്നത് തടഞ്ഞത് ആരാണ്? കോൺഗ്രസ് വെളിപ്പെടുത്തണമെന്ന് മോദി

ഭിന്നശേഷി സംവരണത്തില്‍ പ്രശ്നം പരിഹരിച്ചു പോകും: വി. ശിവന്‍കുട്ടി

വ്യാഴാഴ്ച ഡോക്റ്റർമാർ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

അമെരിക്കയിൽ ഉപരിപഠനം: ഇന്ത്യൻ വിദ്യാർഥികളിൽ 44 ശതമാനം കുറവ്