പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

 
Crime

പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

. സമീപത്തെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

MV Desk

കൊച്ചി: പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്നതായി പരാതി. അരൂർ ബൈപ്പാസിനോടു ചേർന്ന സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിലാണ് കവർച്ച നടന്നത്. വൈകിട്ട് അഞ്ച് പേർ അടങ്ങുന്ന സംഘമെത്തിയാണ് കവർച്ച നടത്തിയത്. മുഖം മൂടി ധരിച്ചെത്തിയവരുടെ കൈയിൽ തോക്കും വടിവാളുമുണ്ടായിരുന്നുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുവെന്നുമാണ് പരാതി.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടപ്പിലാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. സ്ഥാപനത്തിൽ സിസിടിവി ക്യാമറയില്ലാത്തത് പൊലീസിന് വെല്ലുവിളിയാകും. സമീപത്തെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കട്ടിളപ്പാളി സ്വർണമായിരുന്നുവെന്നതിന് തെളിവ് മൊഴി മാത്രം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നിലപാടിൽ മാറ്റമില്ല, ഇടതിനൊപ്പം ഉറച്ചു നിൽക്കും; കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനം തള്ളി ജോസ് കെ. മാണി

ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി സാജിദ് അക്രം ഇന്ത‍്യൻ വംശജനാണെന്ന് ഫിലിപ്പീൻസ് ബ‍്യൂറോ ഓഫ് ഇമിഗ്രേഷൻ

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ലെന്ന് വി. ശിവൻകുട്ടി

ബംഗാളിൽ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; പുറത്തായത് 58 ലക്ഷം പേർ