.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Crime

പെട്രോൾ വാങ്ങിയ ശേഷം 10 രൂപ ബാക്കി കൊടുത്തില്ല; കടയുടമയെ വെടിവച്ചു കൊന്നു

ഉടമ കടയ്ക്ക് പുറത്ത് ഉറങ്ങുമ്പോഴായിരുന്ന അക്രമി വെടിയുതിർക്കുന്നത്

MV Desk

ഉത്തർപ്രദേശ്: കടയിൽ നിന്നു പെട്രോൾ വാങ്ങിയിട്ട് 10 രൂപ ബാക്കി നൽകാത്തതിന് കടയുടമയെ യുവാവ് വെടിവച്ചു കൊന്നു. തന്‍റെ കടയ്ക്ക് പുറത്ത് ഉറങ്ങുമ്പോഴായിരുന്ന അക്രമി ഇയാൾക്കു നേരെ വെടിയുതിർക്കുന്നത്.

സംഭവത്തിൽ ഗുല്ല ബഞ്ചാര എന്ന ഗൾഫാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട കടയുടമ മഹേഷ് ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ജൂൺ 27-നാണ് ഗൾഫാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കടയുടമ തന്‍റെ കടയിൽ മറ്റ് സാധനങ്ങൾക്ക് പുറമേ പെട്രോളും വിൽക്കാറുണ്ടായിരുന്നു. ദിവസങ്ങൾക്കു മുന്‍പ് കടയിലെത്തി പെട്രോൾ വാങ്ങി മടങ്ങവേ ഗൾഫാം നൽകിയ പണത്തിൽ ബാക്കി നൽകിയതിൽ 10 രൂപ കുറവുണ്ടായിരുന്നു. ബാക്കി തുക തിരകെ ആവശ്യപ്പെടുകയും പിന്നീട് ഇത് വാക്കു തർക്കത്തിൽ അവസാനിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.

തുടർന്ന് ഗൾഫാം പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും ജൂൺ 12ന് രാത്രി ജാതവിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ വിശദീകരിച്ചു. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അറിയിച്ചു.

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ

'മരിച്ചാലും കോൺ‌ഗ്രസ് വിടില്ല', പിന്നാലെ കുന്നത്തുനാട്ടിൽ എൻ‌ഡിഎ സ്ഥാനാർഥിയായി ബാബു ദിവാകരൻ