.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അധ്യാപകനുമായി പ്രണയമെന്ന് പ്രചരണം; വിദ്യാർഥിനി ജീവനൊടുക്കി

 

representative image

Crime

അധ്യാപകനുമായി പ്രണയമെന്ന് പ്രചരണം; വിദ്യാർഥിനി ജീവനൊടുക്കി

കോളെജിലെ ലക്ചററായ ഡോ. രാജു നികിതയെ എപ്പോഴും പുകഴ്ത്താൻ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കെട്ടുകഥ പ്രചരിക്കാൻ തുടങ്ങിയത്.

നീതു ചന്ദ്രൻ

ബംഗളൂരു: അധ്യാപകനുമായി പ്രണയത്തിലാണെന്ന കെട്ടുകഥ പ്രചരിച്ചതിനെത്തുടർന്ന് മെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി. കർണാടകയിലെ മല്ലാടിഹള്ളിയിലാമ് സംഭവം. രാഘവേന്ദ്ര ആയുർവേദിക് കോളജിലെ ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി അവസാന വർഷ വിദ്യാർഥിയായ നികിത (22) യാണ് ജീവനൊടുക്കിയത്. സഹപാഠികൾ കെട്ടുകഥകളുടെ പേരിൽ പരിഹസിച്ചതാണ് ആത്മഹത്യക്കു പ്രേരണയായതെന്ന് ചൂണ്ടിക്കാട്ടി നികിതയുടെ പിതാവ് ഉമാശങ്കർ ജി.എൻ പൊലീസിൽ പരാതി നൽകി.

കോളെജിലെ ലക്ചററായ ഡോ. രാജു നികിതയെ എപ്പോഴും പുകഴ്ത്താൻ തുടങ്ങിയതോടെയാണ് നികിതയും അധ്യാപകനും തമ്മിൽ പ്രണയത്തിലാണെന്ന കെട്ടുകഥ പ്രചരിക്കാൻ തുടങ്ങിയത്. സഹപാ‌ഠികൾ കളിയാക്കാൻ തുടങ്ങിയതോടെ മകൾ കടുത്ത മാനസികസംഘർഷത്തിലൂടെയാണ് കടന്നു പോയതെന്ന് ഉമാശങ്കർ പറയുന്നു.

പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും സഹപാഠികളുടെ സമീപനം മകളെ തളർത്തിയെന്നും പരാതിയിലുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നികിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

ഇറാൻ യുദ്ധം മറയാക്കി കോടികളുടെ ആയുധക്കച്ചവടത്തിന് ട്രംപിന്‍റെ പുത്രന്മാർ

ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; പരാതി നൽകി ബംഗളൂരു സ്വദേശി

അവധിയായതോടെ ജ്യൂസ് കടയില്‍ ജോലിക്ക് കയറി; മലപ്പുറത്ത് 15 കാരൻ ഷോക്കേറ്റ് മരിച്ചു

ഐപിഎൽ കളിക്കാൻ എൻഒസി നൽകിയില്ല; ബോർഡിനെതിരേ കോടതിയെ സമീപിച്ച് ശ്രീലങ്കൻ താരം

"തുറന്നു പറച്ചിൽ ഒട്ടും എളുപ്പമല്ല, ഒന്നും മാറിയിട്ടില്ലെന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നു"; വിമർശിച്ച് ഡബ്ല്യൂസിസി