പ്രിയങ്ക, മിഥുൻദേവ് 
Crime

വനിതാ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകി മർദിച്ച സംഭവം: ബന്ധുവായ സ്ത്രീയടക്കം 2 പേർ അറസ്റ്റിൽ

സജീഷിന്‍റെ കുടുംബവുമായുള്ള വഴിത്തർക്കമാണ് ആക്രമണത്തിനു പിന്നിൽ

വൈപ്പിൻ: എടവനക്കാട് ചത്തങ്ങാട് ബീച്ചിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ‌വനിതാ ഓട്ടോ ഡ്രൈവർ ജയയാണ് (43) മർദനത്തിനിരയായത്. സംഭവത്തിൽ ജയയുടെ പൃതസഹോദരിയുടെ മകൾ പ്രിയങ്ക (30), മിഥുൻ ദേവ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കയുടെ ഭർത്താവ് സജീഷ് ഒളിവിലാണ്.

സജീഷിന്‍റെ കുടുംബവുമായുള്ള വഴിത്തർക്കമാണ് ആക്രമണത്തിനു പിന്നിൽ. അയൽവാസികളായ ഇരുകുടുംബക്കാരും കലഹിച്ചിരുന്നതായാണ് വിവരം. ഇതേത്തുടർന്ന് സജീഷ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കുകയായിരുന്നു. സജീഷിന്‍റെ സുഹൃത്തായ മിഥുൻദേവാണ് ക്വട്ടേഷൻ സംഘത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തത്. ഇവർ ഒരു ദിവസം ഞായറയ്ക്കലെ ലോഡ്ജിൽ താമസിച്ചതായും സൂചനയുണ്ട്. ക്വട്ടേഷൻ സംഘത്തിലെ മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സജീഷിനും ക്വട്ടേഷൻ സംഘത്തിനും വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?