വിവാഹ വിരുന്നിനിടെ കൂടുതൽ 'ഇറച്ചിക്കറി' ചോദിച്ചതിന്‍റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു

 
Crime

വിവാഹ വിരുന്നിനിടെ 'ഇറച്ചിക്കറി' ചോദിച്ചതിന് യുവാവിനെ കുത്തിക്കൊന്നു

തനിക്ക് വളരെ കുറച്ച് ചിക്കൻ കറി മാത്രമേ വിളമ്പിയുള്ളൂ എന്നും വിനോദ് പരാതിപ്പെട്ടിരുന്നു.

നീതു ചന്ദ്രൻ

ബംഗളൂരു: വിവാഹ വിരുന്നിനിടെ കുറച്ചു കൂടി ഇറച്ചിക്കറി ചോദിച്ച യുവാവിനെ കുത്തിക്കൊന്നതായി റിപ്പോർട്ട്. കർണാടകയിലെ ബെലാഗാവി ജില്ലയിലാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദേ മലാഷെട്ടി(30)യാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അഭിഷേക് കോപ്പാടിന്‍റെ വിവാഹ വിരുന്നിൽ പങ്കെടുക്കാനായാണ് വിനോദ് എത്തിയത്. ഞായറാഴ്ച അഭിഷേകിന്‍റെ കൃ‌ഷി സ്ഥലത്ത് വച്ചാണ് വിരുന്ന് ഒരുക്കിയിരുന്നത്.

ഭക്ഷണം വിളമ്പിയിരുന്ന വിട്ടൽ ഹാരുഗോപ്പിനോട് ഒരു പീസ് ചിക്കൻ കൂടി വിനോദ് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. തനിക്ക് വളരെ കുറച്ച് ചിക്കൻ കറി മാത്രമേ വിളമ്പിയുള്ളൂ എന്നും വിനോദ് പരാതിപ്പെട്ടിരുന്നു.

ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഉള്ളി അരിയാൻ വച്ചിരുന്ന കത്തിയെടുത്ത് വിട്ടൽ വിനോദിനെ കുത്തി. സംഭവ സ്ഥലത്തു വച്ചു തന്നെ വിനോദ് മരിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു