വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

 
Crime

വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

താൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിൽ ഭക്തി കോപാകുലയായിരുന്നുവെന്നും അതേ ചൊല്ലി കലഹം പതിവായിരുന്നുവെന്നും പാട്ടീൽ പൊലീസിനോട് പറഞ്ഞു.

നീതു ചന്ദ്രൻ

രത്നഗിരി: മറ്റൊരു വിവാഹത്തിന് തടസം നിന്നതോടെ കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ (26) എന്ന യുവതിയെ കൊന്ന കേസിൽ ദുർവാസ് ദർശൻ പാട്ടീൽ ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 17 മുതൽ ഭക്തിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തു വന്നത്.

മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പാട്ടീലിനെ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. താൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിൽ ഭക്തി കോപാകുലയായിരുന്നുവെന്നും അതേ ചൊല്ലി കലഹം പതിവായിരുന്നുവെന്നും പാട്ടീൽ പൊലീസിനോട് പറഞ്ഞു.

വാക്കു തർക്കത്തിനൊടുവിൽ ഭക്തിയെ കൊന്ന പാട്ടീൽ മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചു. കൊലപാതകത്തിനായി പാട്ടീലിനെ സഹായിച്ച രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ബ്ലാക്ക് മെയിൽ ചെയ്തു; ഡിവൈഎസ്പിക്കെതിരേ യുവതിയുടെ പരാതി

ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത

അസം മുഖ്യമന്ത്രിയുടെ എഐ വിഡിയോ പ്രചരിപ്പിച്ചു; 3 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

രാജ്യം സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിൽ: പ്രധാനമന്ത്രി