വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

 
Crime

വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ

താൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിൽ ഭക്തി കോപാകുലയായിരുന്നുവെന്നും അതേ ചൊല്ലി കലഹം പതിവായിരുന്നുവെന്നും പാട്ടീൽ പൊലീസിനോട് പറഞ്ഞു.

നീതു ചന്ദ്രൻ

രത്നഗിരി: മറ്റൊരു വിവാഹത്തിന് തടസം നിന്നതോടെ കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ (26) എന്ന യുവതിയെ കൊന്ന കേസിൽ ദുർവാസ് ദർശൻ പാട്ടീൽ ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 17 മുതൽ ഭക്തിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തു വന്നത്.

മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പാട്ടീലിനെ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. താൻ മറ്റൊരു വിവാഹത്തിനൊരുങ്ങിയതിൽ ഭക്തി കോപാകുലയായിരുന്നുവെന്നും അതേ ചൊല്ലി കലഹം പതിവായിരുന്നുവെന്നും പാട്ടീൽ പൊലീസിനോട് പറഞ്ഞു.

വാക്കു തർക്കത്തിനൊടുവിൽ ഭക്തിയെ കൊന്ന പാട്ടീൽ മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചു. കൊലപാതകത്തിനായി പാട്ടീലിനെ സഹായിച്ച രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം