ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ വൻ സൈബർ ആക്രമണം

പ്രതീകാത്മക ചിത്രം

 
News

പാക് സൈബർ ആക്രമണത്തിൽ ഇന്ത്യൻ സൈനിക സ്കൂളുകളുടെ വിവരങ്ങൾ ചോർന്നു

സൈബർ ആക്രമണത്തിനിരയായത് ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ(എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാ ബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്‍റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവ

ശ്രീനഗർ: ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ വൻ സൈബർ ആക്രമണവുമായി പാക്കിസ്ഥാൻ. പാക് ഹാക്കർമാർ ഇന്ത്യൻ സൈനിക സ്കൂളുകളടക്കം ഉള്ള ഇന്ത്യൻ സൈറ്റുകളെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയാണ് സൈബർ ആക്രമണം നടത്തിയത്.

ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ(എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാ ബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്‍റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവയാണ് പാകിസ്ഥാൻ ഹാക്കേഴ്സിന്‍റെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈബർ ആക്രമണത്തിലൂടെയുള്ള ഈ പ്രകോപനം.

"ഐഒകെ ഹാക്കർ' എന്ന പേരിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെബ്സൈറ്റ് പേജുകളിൽ "സൈറ്റ് ഹാക്ക്ഡ്' എന്ന് എഴുതിയ ശേഷം പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചാണ് ഹാക്കിങ് നടത്തിയിരിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍