Kerala

മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപണം; പാലക്കാട് 17-കാരനെ കെട്ടിയിട്ട് മർദിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പറയിൽ മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17- കാരനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ പലചരക്കു കട നടത്തുന്ന പരമശിവം (42) ഭാര്യ ജ്യോതിമണി (34), മകന്‍ വസന്ത് (14) എന്നിവർക്കെതിരെ കേസെടുത്തു. മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു മർദനം.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സിസിടിവി പരിശോധിച്ചപ്പോൾ കുമാർ രാജ് കടയിൽ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കുന്നത് കാണുകയും തുടർന്ന് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മർദനത്തിൽ സാരമായി പരിക്കേറ്റ കുമാർ രാജ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മർദിക്കുന്നതിന്‍റെ വീഡിയോയും പുറത്ത് വന്നു.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ