ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

 

representative image

Kerala

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

മരിച്ചത് നാൽപ്പതുകാരനും പതിനേഴുകാരിയും. ബൈക്ക് റോഡിൽ നിർത്തിയ ശേഷം നടന്നു ചെന്ന് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് സൂചന.

Megha Ramesh Chandran

ആലപ്പുഴ: കരുവാറ്റയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത് (40), പതിനെഴുകാരിയായ പളളിപ്പാട് സ്വദേശിനി എന്നിവരാണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ കരുവാറ്റയിലാണ് സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിനു മുന്നിലേക്കാണ് ഇരുവരും ചാടിയത്.

ട്രെയിനിടിച്ച് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈക്ക് റോഡിൽ നിർത്തിയിട്ട ശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടർന്ന് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു.

ശ്രീജിത്തും വിദ്യാർഥിനിയും തമ്മിലുളള ബന്ധമോ ആത്മഹത്യയ്ക്കുളള കാരണമോ ഇതുവരെ വ്യക്തമല്ല. പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

ബ്രഹ്മോസ് വാങ്ങാൻ ഒരു മാസത്തിനിടെ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കുന്നു

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്