കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

 
Kerala

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോൾ അനുവദിച്ചു

ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിക്ക് സർക്കാർ പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തിലാണ് പ്രതിയായ അനിൽകുമാറിന് പരോൾ അനുവദിച്ചിരിക്കുന്നത്. ഒരു മാസത്തേക്കാണ് പരോൾ.

2019 ഫെബ്രുവരി 17നായിരുന്നു കൃപേഷിനെയും ശരത് ലാലിനെയും രാഷ്ട്രീയ വൈരാഗ‍്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം കേസിലെ കുറ്റവാളികളായ ഒൻപതു പേരെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നീ പ്രതികളെയായിരുന്നു ജയിൽ മാറ്റിയത്. ഒൻപതു പേർക്കും ഇരട്ട ജീവപര‍്യന്തമാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്.

അഞ്ചരക്കോടി വിസകൾ യുഎസ് പുനപ്പരിശോധിക്കും

രാഹുൽ എംഎൽഎ ആയി തുടരും; രാജി വേണ്ടെന്ന് കോൺഗ്രസ്

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം; പരിഹരിച്ച് പൊലീസ്

"എന്തിനാണ് കുഞ്ഞിനെപ്പോലും ഇതിലേക്ക് വഴിച്ചിഴയ്ക്കുന്നത്"; നിയമനടപടി സ്വീകരിച്ച് സിദ്ദിഖിന്‍റെ ഭാര്യ

രാജ് താക്കറെയും ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി