കൊല്ലപ്പെട്ട കൃപേഷ്, ശരത്ത് ലാൽ

 
Kerala

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോൾ അനുവദിച്ചു

ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്

Aswin AM

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിക്ക് സർക്കാർ പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിർദേശത്തിലാണ് പ്രതിയായ അനിൽകുമാറിന് പരോൾ അനുവദിച്ചിരിക്കുന്നത്. ഒരു മാസത്തേക്കാണ് പരോൾ.

2019 ഫെബ്രുവരി 17നായിരുന്നു കൃപേഷിനെയും ശരത് ലാലിനെയും രാഷ്ട്രീയ വൈരാഗ‍്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം കേസിലെ കുറ്റവാളികളായ ഒൻപതു പേരെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നീ പ്രതികളെയായിരുന്നു ജയിൽ മാറ്റിയത്. ഒൻപതു പേർക്കും ഇരട്ട ജീവപര‍്യന്തമാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്.

കേരളത്തിന്‍റെ റെയിൽവേ വിഹിതം 3.975 കോടി; ഹൈസ്പീഡ് റെയിൽവേ പരിഗണനയിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

സിന്ധു നദീജല കരാർ; നിലപാടിൽ മാറ്റമില്ല, ആർബിട്രേഷൻ കോടതി ഉത്തരവ് വകവെയ്ക്കാതെ ഇന്ത്യ

സ്വർണത്തെ കാത്ത് 'ബൈ ദി ഡിപ്' തരംഗം; വിലയിൽ വർധന

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന്‍റെ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ചു

നടുറോഡിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; അമ്പിളി കൊലക്കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം