നിർദേശങ്ങൾ ലംഘിച്ച് എം.എം. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍റെ പ്രവർത്തനം; ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് കലക്‌റ്റർ

 
Kerala

നിർദേശങ്ങൾ ലംഘിച്ച് എം.എം. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍റെ പ്രവർത്തനം; ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് കലക്‌റ്റർ

അടിമാലി ഇരുട്ടുകാനത്താണ് 'ഹൈറേഞ്ച് സിപ്പ് ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന സാഹസിക വിനോദസഞ്ചാര സ്ഥാപനം പ്രവർത്തിക്കുന്നത്

ഇടുക്കി: സിപിഎം നേതാവ് എം.എം. മാണിയുടെ സഹോദരൻ ലംബോധരന്‍റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരേ നടപടി. മഴ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ സാഹസിക വിനോദസഞ്ചാരങ്ങൾ പ്രവർത്തിക്കരുതെന്ന കർശന നിർദേശം കാറ്റിൽ പറത്തിയത് ശ്രദ്ധയിൽ പെട്ടതോടെ ക്രിമിനൽ കേസെടുക്കാൻ കലക്‌റ്റർ പൊലീസിന് നിർദേശം നൽകി.

അടിമാലി ഇരുട്ടുകാനത്താണ് 'ഹൈറേഞ്ച് സിപ്പ് ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന സാഹസിക വിനോദസഞ്ചാര സ്ഥാപനം പ്രവർത്തിക്കുന്നത്. മഴ കനത്തതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ വകവയ്ക്കാതെയായിരുന്നു സ്ഥാപനത്തിന്‍റെ പ്രവർത്തനം. ദേശീയ പാതയിലൂടെ എത്തുന്ന വിനോദ സഞ്ചാരികളെ സിപ് ലൈനിലേക്കെത്തിച്ചായിരുന്നു പ്രവർത്തനം. മഴ കുറഞ്ഞെങ്കിലും ജില്ലയിൽ നിയന്ത്രണം തുടരുകയാണ്.

പൊലീസ് പരിശേധനയ്ക്ക് ശേഷം പിഴയീടാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലടക്കം തീരുമാനമുണ്ടാവും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിർമിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കലക്‌റ്റർ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു