സമവായ ചർച്ചയ്ക്കില്ലെന്ന് നടൻ നിവിൻ പോളി

 
Kerala

നിർമാതാവ് പി.എസ്. ഷംനാസുമായുള്ള തർക്കം; ഇനി സമവായ ചർച്ചയ്ക്കില്ലെന്ന് നടൻ നിവിൻ പോളി

കേസിലെ സമവായ ചർച്ച നിയമവിരുദ്ധമാണെന്ന് നിവിൻ പോളി

Jisha P.O.

കൊച്ചി: നിർമാതാവ് പി.എസ്.ഷംനാസുമായുള്ള തർക്കത്തിൽ സമവായ ചർച്ചയ്ക്ക് ഇല്ലെന്ന് നടൻ നിവിൻ പോളി. സമവായ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചർച്ച നിയമവിരുദ്ധമാണെന്ന് നിവിൻ പോളി പറഞ്ഞു.

കോടതിയെ തെറ്റിദ്ധതിപ്പിക്കുംവിധം രേഖകൾ ഹാജരാക്കി നടൻ നിവിൻ പോളിക്കെതിരേ പരാതി നൽകിയ നിർമാതാവ് പി.എ. ഷംനാസിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമാണകമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിന്‍റെ പേരിൽ അവകാശം ഷംനാസ് സ്വന്തമാക്കി.

ഇതിനായി നിലിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്തു. ഫിലിം ചേംബറിൽ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഈ കേസിൽ നിവിൻ പോളിക്കെതിരേ എഫ്ഐആർ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി ഷംനാസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

വനിത സംവരണം; കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, സീറ്റ് വർധന വേണ്ട, മണ്ഡല പുനർ നിർണയം മതി

തൊഴിൽ രഹിതരായ ബിരുദധാരികൾ‌ക്ക് മാസം 4,000 രൂപ, സൗജന‍്യ വൈദ‍്യുതി; വാഗ്ദാനങ്ങളുമായി ടിവികെയുടെ പ്രകടന പത്രിക

ഹാർദിക് പാണ്ഡ‍്യയുടെ ക‍്യാപ്റ്റൻസി ദുർബലം; രോഹിത് ശർമയ്ക്ക് കൈമാറണമെന്ന് മനോജ് തിവാരി

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?