എഡിജിപി എം.ആർ. അജിത് കുമാർ 
Kerala

പിൻവാതിൽ നിയമനം: എഡിജിപി അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി

ദേശീയ ഗെയിംസിലോ കോമൺവെൽത്ത് ഗെയിംസിലോ മെഡൽ നേടുന്നവർക്കു നൽകുന്ന സ്പോർട്ട്സ് ക്വാട്ടയിൽ ബോഡി ബിൽഡിങ് താരത്തെ ഉൾപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു

Aswin AM

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയിൽ നിന്ന് മാറ്റി. ബോഡി ബിൽഡിങ് താരങ്ങളുടെ പിൻവാതിൽ നിയമനം വിവാദമായ സാഹചര‍്യത്തിലാണ് നടപടി. പകരം എസ്. ശ്രീജിത്തിനാണ് ചുമതല നൽകിയിരിക്കുന്നത്.

ദേശീയ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടുന്നവരെയാണ് സാധാരണ സ്പോർട്ട്സ് ക്വാട്ടയിൽ ഇൻസ്പെക്‌ടർ റാങ്കിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു ബോഡി ബിൽഡിങ് താരത്തെ ഈ റാങ്കിൽ ഉൾപ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.

പിന്നാലെ കണ്ണൂർ സ്വദേശിയായ ഒരു വോളിബോൾ താരത്തെ സിപിഒ ആയി നിയമിക്കാനുള്ള നീക്കം സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ, അജിത് കുമാർ ഇതിന് തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് അജിത് കുമാറിനെ കായിക ചുമതലയിൽ നിന്നും മാറ്റിയത്.

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അസാധാരണ പോരാട്ടത്തിന്‍റെ കഥ

അമ്മ എഴുന്നേൽക്കുന്നില്ലെന്ന് മക്കൾ അയൽവാസികളെ അറിയിച്ചു; യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, ഭർത്താവിനെ കാണാനില്ല

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ