Kerala

സോളാർ ഗൂഢാലോചന വിവാദം: അടിയന്തരപ്രമേയത്തിന് അനുമതി, സഭ നിർത്തിവച്ച് ചർച്ച

സിബിഐയുടെ റിപ്പോർട്ട് സർക്കാരിന്‍റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ പീഡനകേസിൽ തിങ്കളാഴ്ച നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യാന്‍ തീരുമാനം. ഉച്ചയ്ക്ക് ഒരു മണിക്കാണ് വിഷയം ചർച്ചയ്ക്കെടുക്കുക.

സോളാർ കേസിൽ സിബിഐയുടെ കണ്ടെത്തൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നു ഷാഫി പറമ്പിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകുകയായിരുന്നു.

പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ ആദ്യം എഴുതിയ കത്തിൽ ഉമ്മന്‍ ചാണ്ടിയുടെ പേരില്ലായിരുന്നു എന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

എന്നാൽ, സിബിഐയുടെ റിപ്പോർട്ട് സർക്കാരിന്‍റെ കൈവശമില്ലെന്നും മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമേയുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണ്. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാകില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സിബിഐയുടെ റിപ്പോർട്ട് സംബന്ധിച്ച് ഔദ്യോഗിക രേഖകളൊന്നും സർക്കാരിന്‍റെ പക്കൽ ഇല്ലെങ്കിലും അടിന്തര പ്രമേയം ചർച്ച ചെയ്യാന്‍ സർക്കാർ തയാറാണെന്നും മുഖ്യമന്ത്രി സഭയിൽ അറിയിക്കുകയായിരുന്നു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു