ഐഷി ഘോഷ്
ഇടുക്കി: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ജെഎൻയു മുൻ വിദ‍്യാർഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ്. രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന് ഐഷി ഘോഷ് ആരോപിച്ചു.
കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ 12 വർഷമായി പെൺകുട്ടികൾക്ക് വിദ‍്യാഭ‍്യാസം നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും ഉന്നത വിദ‍്യാഭ‍്യാസ മേഖലയിൽ വിദ‍്യാർഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തെന്നും അവർ പറഞ്ഞു.
രാജ‍്യത്തെ സർവകലാശാലകളെയും ഉന്നത വിദ‍്യാഭ‍്യാസ സ്ഥാപനങ്ങളും സ്വന്തം രാഷ്ട്രീ അജൻഡ നടപ്പാക്കാൻ ബിജെപി പിടിച്ചെടുക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് അവർ പറഞ്ഞു.