Kerala

ശ്രദ്ധയുടെ ആത്മഹത്യ: അമൽജ്യോതിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്

ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത

കോട്ടയം: അമൽജ്യോതി എൻജീനിയറിങ് കോളെജിലെ വിദ്യാർഥിയായ ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്. ചർച്ചയ്ക്കെത്തിയ ചീഫ് വിപ്പ് എൻ.ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

അതേസമയം സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി.എം. വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച കോളെജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.

ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പൊലീസ് പരിശോധിക്കുന്നതിനു മുമ്പേ അധ്യാപകർ ശ്രദ്ധയുടെ മുറിയിൽ കയറിയിരുന്നായി വിദ്യാർഥികളും സംശയം പങ്കുവെച്ചു. 2022 സ്നാപ് ചാറ്റിൽ സുഹൃത്തിനയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് ആരോപണം.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ