Kerala

ശ്രദ്ധയുടെ ആത്മഹത്യ: അമൽജ്യോതിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്

ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത

MV Desk

കോട്ടയം: അമൽജ്യോതി എൻജീനിയറിങ് കോളെജിലെ വിദ്യാർഥിയായ ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്. ചർച്ചയ്ക്കെത്തിയ ചീഫ് വിപ്പ് എൻ.ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

അതേസമയം സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി.എം. വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാഴാഴ്ച കോളെജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.

ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പൊലീസ് പരിശോധിക്കുന്നതിനു മുമ്പേ അധ്യാപകർ ശ്രദ്ധയുടെ മുറിയിൽ കയറിയിരുന്നായി വിദ്യാർഥികളും സംശയം പങ്കുവെച്ചു. 2022 സ്നാപ് ചാറ്റിൽ സുഹൃത്തിനയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് ആരോപണം.

ബെറ്റിങ് ആപ്പ് കേസ്; ശിഖർ ധവാന്‍റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി

''സഹതാപം മാത്രം''; കുടുംബാധിപത‍്യം സംബന്ധിച്ച തരൂരിന്‍റെ ലേഖനത്തിനെതിരേ കെ.സി. വേണുഗോപാൽ

''മലപ്പുറത്ത് മുസ്ലിം മതാധിപത്യം'', വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

കെഎസ്ആർടിസി ബസുകളിലെ ഫയർ എസ്റ്റിങ്യൂഷറുകൾ പ്രവർത്തന രഹിതം; ഗതാഗത മന്ത്രി ശ്രദ്ധിക്കണമെന്ന് ഷോൺ ജോർജ്

തെരുവുനായ ആക്രമണത്തിൽ 20 ലക്ഷം നഷ്ടപരിഹാരം വേണം; ഹൈക്കോടതിയെ സമീപിച്ച് യുവതി