ആന്‍റണി രാജു

 

file image

Kerala

തൊണ്ടി മുതൽ കേസിൽ അപ്പീലിന്മേലുള്ള വാദം പൂർത്തിയായി; ഉത്തരവ് ഫെബ്രുവരി 12 ന്

ആന്‍റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു

Namitha Mohanan

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. വിധി ഫെബ്രുവരി 12ന് കോടതി പുറത്തിറക്കും.

ആന്‍റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. വിധിക്കെതിരേ ആന്‍റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവിട്ടത്.

ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്‍റണി രാജുവിനും കോടതി ജീവനക്കാരനാ‍യ ജോസിനും ശിക്ഷ വിധിച്ചത്. മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതിനാൽ അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്; ജൻ സുരാജ് പാർട്ടിയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്

നിലപാട് വ്യക്തമാക്കി പ്രതിപക്ഷനേതാവ്; ജമാഅത്തെ ഇസ്ലാമി‍യുടെ പിന്തുണ സ്വീകരിക്കും

രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് തിരിച്ചു ക‍യറി; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

71 പന്തിൽ 151 റൺസ്; ഫൈനൽ പോരാട്ടത്തിൽ വൈഭവ് മാജിക്

പദ്ധതി പരിശോധിക്കാം; സിൽവർ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം