ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി

 
Kerala

ബോട്ട് തകരാറിലായി; ആര്യാടൻ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി

വെള്ളിയാഴ്ചയാണ് ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ

നിലമ്പൂർ: ബോട്ട് തകരാറിലായതിനു പിന്നാലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും ഉദ്യോഗസ്ഥ സംഘവും കാട്ടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തില് മരിച്ച വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലെത്തിക്കാനായാണ ഷൗക്കത്തും സംഘവും കാട്ടിലെത്തിയത്. മഞ്ചേരി മെഡിക്കൽ കോളെജിലായിരുന്നു പോസ്റ്റ്മോർട്ടം.

ഡിങ്കിബോട്ടിലാണ് ചാലിയാറിലൂടെ സഞ്ചരിച്ചിരുന്നത്. ഡിങ്കി ബോട്ടിന്‍റെ എൻജിൻ തകരാറിലായതോടെ എംഎൽഎയും സംഘവും പ്രദേശത്തു തന്നെ കുടുങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ.

വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകാനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനിടെയാണ അപ്രതീക്ഷിതമായി സംഘം കാട്ടിൽ കുടുങ്ങിയത്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി