സമരം ശക്തമാക്കാൻ ആശമാർ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസം രാപ്പകൽ യാത്ര

 

file image

Kerala

സമരം ശക്തമാക്കാൻ ആശമാർ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസം രാപ്പകൽ സമര യാത്ര

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം

തിരുവനന്തപുരം: സമരം വീണ്ടും ശക്തമാക്കാൻ ആശമാർ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 45 ദിവസത്തെ രാപ്പകൽ സമരത്തിനാണ് ആശമാർ ഒരുങ്ങുന്നത്. മേയ് 5 ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്താവും അവസാനിക്കുക. പത്രക്കുറിപ്പിലൂടെയാണ് രാപ്പകൽ സമരയാത്രയെക്കുറിച്ചുള്ള വിവരം ആശ പ്രവർത്തകർ അറിയിച്ചത്.

സെക്രട്ടേറിയറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം 71 ദിവസം പിന്നിട്ടിട്ടും സർക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെയാണ് പുതിയ സമര മുറകളുമായി പ്രവർത്തകർ രംഗത്തെത്തിയത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കേരള ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു ആയിരിക്കും സമരയാത്രയുടെ ക്യാപ്റ്റൻ. മേയ് ഒന്നിന് ഫ്ലാഗ് ഓഫ് ചെയ്യുന്ന സമരയാത്ര 5-ാം തിയതിയോടെ ആരംഭിക്കും. ഓരോ ജില്ലകളിലും രണ്ടോ മൂന്നോ ദിവസങ്ങളിൽ സഞ്ചരിച്ച് തീർക്കുന്ന രീതിയിലാണ് യാത്ര. തെരുവുകളിൽ തന്നെ അന്തിയുറങ്ങി ജൂൺ 17 ഓടെ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചേരും.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി