വി.എസ്. ചന്ദ്രശേഖരൻ 
Kerala

നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു; ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരേ കേസ്

ചന്ദ്രശേഖരന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി കേടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്

കൊച്ചി: പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരേ കേസ്. ചന്ദ്രശേഖരനും സുഹൃത്തിനുമെതിരേ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.

ചന്ദ്രശേഖരന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി കേടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്. ആദ്യഘട്ടത്തില്‍ നടി മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രശേഖരനും സുഹൃത്തും ചേര്‍ന്ന് നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

ആദ്യം ചന്ദ്രശേഖരന്‍റെ സുഹൃത്ത് ഫോണിൽ വിളിച്ചു. പിന്നീട് ഫ്ലാറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും നടി പൊലീസിന് മൊഴി നൽകി. ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അഡ്വ. ചന്ദ്രശേഖരന്‍ എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയ കേസ്; വ്ളോഗർ കേരളത്തിലെത്തിയത് സര്‍ക്കാരിന്‍റെ ക്ഷണപ്രകാരം

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്