അയോധ്യ അമ്പലക്കൊള്ള: മോദി മറുപടി പറയണമെന്ന് പിണറായി

 
Kerala

അയോധ്യ അമ്പലക്കൊള്ള: ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എവിടെ? മോദി മറുപടി പറയണമെന്ന് പിണറായി

അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള ഉന്നതതല അന്വേഷണം വേണമെന്ന് പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

നീതു ചന്ദ്രൻ

തിരുവനന്തപുരം: അയോധ്യ അമ്പലക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പിണറായി വിജയൻ. സംഘപരിവാർ രാഷ്‌ട്രീയത്തിന്‍റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യയിലെ ഫണ്ട് തട്ടിപ്പെന്നും പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്‍റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടതെന്നും പിണറായി ആരോപിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. ജനങ്ങളുടെ ​വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങൾക്കായി ചൂഷണം ചെയ്തവർ അതിന്‍റെ മറവിൽ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസ്സിലാക്കേണ്ടത്. സംഘപരിവാർ സംഘടനകളുടെ ഉന്നതങ്ങളിൽ ബന്ധമുള്ളവരാണ് ട്രസ്റ്റിമാർ.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണ്. പാർലമെന്‍റിന്‍റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോൾ സംശയത്തിന്‍റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാൻ ട്രസ്റ്റിനും അതിന് നേതൃത്വം നൽകുന്നവർക്കും ബാധ്യതയുണ്ട്.

സംഘപരിവാർ രാഷ്ട്രീയത്തിന്‍റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം

മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അച്ഛൻ മരിച്ച് രണ്ടാം ദിവസം നവജാതശിശുവും മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

ധർമേന്ദ്ര പ്രധാന്‍ രാജി വയ്ക്കാതെ പിന്മാറില്ല; പാറ്റകൾ‌ക്കൊപ്പം നിരാഹാര സമരം ആരംഭിച്ച് സോനം വാങ്ചുക്ക്

മുഹറം ഘോഷയാത്രയ്ക്കിടെ 15,000 പേരെ കൊല്ലാൻ പദ്ധതിയിട്ടു; വിഷഗുളികകളുമായി പുനെ സ്വദേശി പിടിയിൽ

ആർഎസ്എസിനെതിരേ അപകീർത്തി പരാമർശം: കർണാടകയിലെ മന്ത്രിക്കും കോൺഗ്രസ് നേതാവിനും സമൻസ്