.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

ബ്രഹ്മപുരം തീപിടുത്തം; അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്

അതേസമയം കേർപ്പറേഷന്‍റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

MV Desk

കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. ആരോഗ്യമുള്ളവരിൽ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിയാണ് നിലവിൽ.

അതേസമയം കേർപ്പറേഷന്‍റെ മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആളിക്കത്തുന്ന തീ നിയന്ത്രണ വിധേയമായെങ്കിലും മാലിന്യക്കമ്പാരത്തിൽ നിന്ന് പുക ഉയരുന്ന സാഹചര്യമാണ് ഇപ്പോഴും. കൊച്ചി കടന്ന് ആലപ്പുഴയിലെ ആലൂരിലേക്കും പുക പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവ്കോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കൊച്ചി കോർപറേഷന്‍ എന്നിവടങ്ങളിലെ 1 മുതൽ 7 വരെയുള്ള ക്ലാസുകൾക്കും അംഗനനാടികൾ, കിന്‍റർഗാർഡന്‍ എന്നിവയ്ക്കും കലക്‌ടർ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. നിരവധിപേർക്ക് തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായി. ശ്വാസംമുട്ടൽ, ഛർദ്ദി, രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളാൽ 12 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം