മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: വയനാട്ടിലെ കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ തുരങ്കപാതയുടെ നിർമാണം വിശദപഠനത്തിനുശേഷം മാത്രമേ പുനരാരംഭിക്കൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചുവെന്നും വി.ഡി. സതീശൻ ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ തുരങ്കനിർമാണത്തിനു പാരിസ്ഥിതിക അനുമതി നൽകിയപ്പോൾ ഉള്ള നിർദ്ദേശങ്ങൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കും. നിലവിലെ സ്ഥിതിഗതികൾ മന്ത്രിസഭാ യോഗം വിലയിരുത്തിയിട്ടുണ്ട്. അപകടസാധ്യത ഉണ്ടോയെന്ന് വിശദമായി പരിശോധിക്കും. ഇതിനുശേഷം മാത്രമാണ് തുരങ്ക നിർമാണം വീണ്ടും ആരംഭിക്കാൻ അനുമതി നൽകുക. മണ്ണിടിച്ചിൽ എങ്ങനെ ഉണ്ടായി, കേന്ദ്ര സർക്കാരിന്‍റെ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടോ എന്നിങ്ങനെ രണ്ടു തരത്തിലുള്ള അന്വേഷണമാണ് ദുരന്തത്തിൽ നടത്തുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ദുരന്ത മേഖലയിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. ഡ്രോണുകൾ, കഡാവർ ഡോഗുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് തെരച്ചിൽ നടക്കുന്നത്. ബുധനാഴ്ച പുലർച്ചെ മുതൽ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. മന്ത്രിമാർ, കലക്‌റ്റർ, ജില്ലാ പൊലീസ് മേധാവി എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർ കരാർ കമ്പനിയിലെ ജീവനക്കാരാണെന്നാണ് സൂചന.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദേശീയ ദുരന്തനിവാരണ സേ,ന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ അടങ്ങുന്ന 500ലധികം വരുന്ന വൻ സംഘമാണ് തെരച്ചിൽ നടത്തുന്നത്. മണ്ണിനടിയിൽ കുടങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് കഡാവർ ഡോഗുകളെ ഉപയോഗിക്കുന്നത്. ആകാശം വഴി വിപുലമായി നിരീക്ഷണം നടത്താനാണ് ഡ്രോണുകൾ. അതേസമയം പ്രദേശത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. നിലവിൽ നടക്കുന്ന തെരച്ചിലിനു ഫലം കാണുന്നില്ലെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.