ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികളും കൗമാരക്കാരും അപകടത്തിൽ: പ്രിയങ്ക ഗാന്ധി

 
Kerala

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികളും കൗമാരക്കാരും അപകടത്തിൽ: പ്രിയങ്ക ഗാന്ധി

യുവാവിന്‍റെ മരണത്തിൽ ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രിയങ്ക.

Megha Ramesh Chandran

കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ശക്തവും സമഗ്രവുമായ അന്വേഷണം വേണമെന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.

ആർഎസ്എസ് ശാഖയിൽ പങ്കെടുക്കുന്ന കുട്ടികളും കൗമാരക്കാരും അപകടത്തിലാണെന്ന് പ്രിയങ്ക മുന്നറിയിപ്പു നൽകി. ആൺകുട്ടികൾക്കെതിരായ ലൈംഗിക പീഡനം പെൺകുട്ടികളെപ്പോലെ തന്നെ വ്യാപകമായ വിപത്താണെന്നും ആർഎസ്എസ് മറുപടി പറയണമെന്നും പ്രിയങ്ക പറഞ്ഞു.

ആർഎസ്എസ് ശാഖയിൽ നിന്നു ലൈംഗികാതിക്രമം നേരിട്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷമാണ് 24 കാരനായ അനന്തു തമ്പാനൂരിലെ ലോഡ്ജിൽ വച്ചു ആത്മഹത്യ ചെയ്തത്. നാലു വയസു മുതൽ താൻ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും, അത് ആർഎസ്എസ് ക്യാംപിൽ നിന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ബന്ദികളെയെല്ലാം കൈമാറി ഹമാസ്; പലസ്തീനിയൻ തടവുകാരെ മോചിപ്പിച്ച് ഇസ്രയേൽ

എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ കർണാടക ഹൈക്കോടതിയിൽ അപ്പീൽ നൽകി വീണാ വിജയൻ

"റിസർവോയർ തകർക്കും"; മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

കൊൽക്കത്തയിലെ കൂട്ടബലാത്സംഗം; അഞ്ച് പ്രതികളും അറസ്റ്റിൽ

തെരഞ്ഞെടുപ്പിനു മുൻപേ ലാലു കുടുങ്ങി; ഗൂഢാലോചനയും വഞ്ചനയും ചുമത്തി കോടതി