എൻ. പ്രശാന്ത് ഐഎഎസ് 
Kerala

''മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ?'' കിടിലൻ മറുചോദ്യവുമായി എൻ. പ്രശാന്ത് ഐഎഎസ്

ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.

Megha Ramesh Chandran

തിരുവന്തപുരം: എൻ. പ്രശാന്തിനെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രി ജെ. മേഴ്സികുട്ടിയമ്മയെ പരിഹസിച്ച് എൻ. പ്രശാന്ത്. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ, സഖാവ് മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ ബ്രോ എന്ന ചോദ്യവുമായി ഒരാൾ എത്തുകയും who is that എന്ന മറുചോദ്യവുമായി പ്രശാന്ത് പ്രതികരിക്കുകയുമായിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന അഴിമതി ആരോപണത്തിനു പിന്നിൽ പ്രശാന്താണെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢലോചനയായിരുന്നു ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ആരോപണമെന്നും, ഇതിന്‍റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങൾ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നാണ് മേഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.

ഗണേഷ് കുമാറും കെ.കെ. ഷൈലജയും തോൽക്കും, ബിജെപിക്ക് 2 സീറ്റ്; കേരളത്തിൽ തുടർഭരണം പ്രവചിച്ച് കനഗോലു!

സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി, അർജുൻ ആയങ്കി കരുതൽ തടങ്കലിൽ

മദ്യത്തിലൊഴിക്കാൻ വെള്ളം കൊണ്ടുവന്ന് കൊടുത്തില്ല; ഒൻപതു വയസുകാരനെ ബന്ധു വെടിവച്ചുകൊന്നു

"ജയിച്ച് കഴിഞ്ഞാൽ എങ്ങോട്ടും പോവരുത്"; എംഎൽഎമാരെ താമസിപ്പിക്കാൻ ടിവികെ റിസോർട്ട് ബുക്ക് ചെയ്തു