കേരള തീരത്തിനു സമീപം വീണ്ടും കപ്പൽ അപകടം; തീപിടിച്ച കപ്പലിൽനിന്ന് 50 കണ്ടെയ്നറുകൾ കടലിൽ വീണു

 
Kerala

കേരള തീരത്തിനു സമീപം വീണ്ടും കപ്പൽ അപകടം; തീപിടിച്ച കപ്പലിൽനിന്ന് 50 കണ്ടെയ്നറുകൾ കടലിൽ വീണു

22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 18 പേർ കടലിൽ ചാടി

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്കു കപ്പൽ അപകടം. കണ്ണൂർ അഴീക്കോട് തീരത്തിനു സമീപം ചരക്കു കപ്പലിനു തീപിടിക്കുകയായിരുന്നു. നിരവധി പൊട്ടിത്തെറികൾ കപ്പലിലുണ്ടായി. 50 കണ്ടെയ്നറുകൾ കടലിൽ വീണതായാണ് വിവരം. 650 ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ആകെയുണ്ടായിരുന്നത്.

കോളംബോയിൽ നിന്നു മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന സിംഗപ്പുർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് പുറംകടലിൽ കേരള തീരത്തിന് 120 കിലോ മീറ്റർ അകലെയാണ് അപകടമുണ്ടായത്.

കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. ഇവരിൽ 18 പേർ കടലിൽ ചാടി. ക്യാപ്റ്റൻ അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുന്നതായാണ് വിവരം. ഇവർക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. കപ്പലിലേക്ക് ചാടിയ കുറച്ചു പേരെ രക്ഷിച്ചു.

തീയണയ്ക്കാനായി 4 കോസ്റ്റ് ഗോർഡുകൾ സംഭവ സ്ഥലത്തുണ്ട്. ബേപ്പൂരിലും കൊച്ചിയിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശമുണ്ട്.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല