വിശാൽ

 
Kerala

ചെങ്ങന്നൂർ വിശാൽ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്

Aswin AM

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ പ്രതികളായ 19 ക‍്യാംപസ് ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

പ്രോസിക‍്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ പ്രതികൾ കുറ്റം ചെയ്തതായി കണ്ടെത്താൻ സാധിച്ചില്ലെന്ന് കോടതി വ‍്യക്തമാക്കി. 2012 ജൂലൈ 16നാണ് വിശാൽ ആക്രമിക്കപ്പെട്ടത്.

പിന്നീട് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ‍്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചിരുന്നത്.

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ

ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം; സഞ്ജുവിന് പണി കിട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു

യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി