മുൻ ഡിഐജി എസ്. സുരേന്ദ്രൻ | മോൻസൻ മാവുങ്കൽ 
Kerala

പുരാവസ്തു തട്ടിപ്പു കേസ്: മുന്‍ ഡിഐജി എസ്. സുരേന്ദ്രന്‍റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

എസ്. സുരേന്ദ്രന്‍റെ ഭാര്യയേയും ശിൽപി സന്തോഷിനേയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു

കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡിഐജി എസ്. സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടീസ്. സുരേന്ദ്രന്‍റെ വീട്ടിൽ വച്ച് സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.

മോൻസൻ വ്യാജ പുരാവസ്തുക്കൾ കൈമാറിയ ശിൽപി സന്തോഷിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. എസ്. സുരേന്ദ്രന്‍റെ ഭാര്യയേയും ശിൽപി സന്തോഷിനേയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മോൻസന്‍റെ അക്കൗണ്ടിൽ നിന്നും ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണമെത്തിയതായാണ് കണ്ടെത്തൽ. പുരാവസ്തു തട്ടിപ്പു കേസിൽ നാലാം പ്രതിയായ മുൻ ഡിഐജി എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം