അർജുൻ ആയങ്കി

 
Kerala

കണ്ണൂരിൽ നിന്നും പിടികൂടി; അർജുൻ ആയങ്കി അറസ്റ്റിൽ

കണ്ണൂർ നഗരത്തിലെ ഒരു അപാർ‌ട്മെന്‍റിൽ‌ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്

Aswin AM

കണ്ണൂർ: രണ്ടു ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിൽ‌ ഒട്ടേറെ ക്രമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ ഒരു അപാർ‌ട്മെന്‍റിൽ‌ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പൊലീസ് സംഭവസ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എറണാകുളത്തേക്ക് മാറ്റിയേക്കും. അടുത്തിടെ ഊന്നുകൾ സിഐക്കെതിരേ വെല്ലുവിളിയുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ‍്യമന്ത്രി വി.ഡി. സതീശനെയും ഇയാൾ അധിക്ഷേപിച്ചിരുന്നു. മുഖ‍്യമന്ത്രിയെ നുണയൻ, കോമാളി എന്നെല്ലാം ഇയാൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചത്. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ പാർട്ടിക്കു വേണ്ടി വിവിധ കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി.

സോഷ്യൽ മീഡിയയിൽ സജീവമായ അർജുൻ ആയങ്കി സിപിഎമ്മിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും പങ്കുവെക്കാറുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അർജുൻ ആയങ്കിയെ തള്ളി രംഗത്തെത്തിയിരുന്നു.

ജെൻസിയെ ഒരു വിഭാഗം വഴിതെറ്റിക്കുന്നത് ശ്രദ്ധയിൽ പെട്ടു, അതോടെ ആ തീരുമാനമെടുത്തു; രാജിക്ക് പ്രതികരിച്ച് ധർമേന്ദ്ര പ്രധാൻ

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

അപകടമുണ്ടായി ഒൻപതാം ദിനം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

2026ൽ ക്യാനഡ ഇതുവരെ നാടുകടത്തിയത് 3,323 ഇന്ത്യന്‍ പൗരൻമാരെയെന്ന് റിപ്പോർട്ട്

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ