ജെ. ചിഞ്ചുറാണി,ബിനോയ് വിശ്വം
തിരുവനന്തപുരം: സിപിഐ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേയും മുൻ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരേയും രൂക്ഷ വിമർശനം.
സംസ്ഥാന സെക്രട്ടറി ഉപജാപക സംഘത്തിന്‍റെ പിടിയിലാണെന്നും ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനം ഇല്ലെന്നും അംഗങ്ങൾ വിമർശിച്ചു.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം സംസ്ഥാന സെക്രട്ടേറിയറ്റ് ആണെന്നും പ്രതിപക്ഷ നേതാവിന്‍റെ മകൾ വീണ വിജയനെ പിന്തുണയ്ക്കേണ്ടതില്ലായിരുന്നുവെന്നും വിമർശനം ഉയർന്നു. ഇഡിക്കെതിരായ സമരത്തിൽ സിപിഐ പിന്തുണയ്ക്കാൻ പാടില്ലായിരുന്നുവെന്നും വിമർശനമുണ്ടായി.
അതേസമയം, മുൻ മന്ത്രി ചിഞ്ചുറാണിക്ക് പാർട്ടി നേതാക്കളെ പോലും അറിയില്ലെന്നും ഒരു സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ അടുത്ത് ചിഞ്ചുറാണി മൂന്നു തവണ വോട്ട് ചോദിച്ച സാഹചര‍്യമുണ്ടായെന്നും അംഗങ്ങൾ തുറന്നടിച്ചു.