ഡോ. ബിന്ദുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

 
Kerala

നവജാത ശിശുവിന്‍റെ മരണം; ഡോക്‌റ്റർക്ക് സസ്പെൻഷൻ

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിനോട് ആണ് അവധി പ്രവേശിക്കാൻ ഉത്തരവിട്ടിരിക്കുന്നത്

Jisha P.O.

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്റ്ററിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിനോട് ആണ് അവധി പ്രവേശിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ നിരഞ്ജന കൃഷ്ണന്‍റെയും ബിനിൽ മനോഹറിന്‍റെയും പെൺകുഞ്ഞാണ് മരിച്ചത്.

ഡോ.ബിന്ദുവിനെതിരേ നേരത്തെയും പരാതി ഉയർന്നിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധസംഘം ജില്ലാ ആശുപത്രിയിലെത്തും. അതേസമയം പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കരുത്; മാധ്യമങ്ങൾക്ക് കർശന നിർദേശം നൽകി ബംഗ്ലാദേശ് ഭരണകൂടം

'താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചിട്ടുണ്ട്'; പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ, ക്രൈംബ്രാഞ്ച് എത്തിയപ്പോൾ സംഭവിച്ചത്!

യുഎസ് സെനറ്റർ ലിൻഡ്‌സി ഗ്രഹാം അന്തരിച്ചു; റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർത്ത റിപബ്ലിക്കൻ നേതാവ്

നടൻ രാജശേഖരൻ അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി