ഡോ. ബിന്ദുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

 
Kerala

നവജാത ശിശുവിന്‍റെ മരണം; ഡോക്‌റ്റർക്ക് സസ്പെൻഷൻ

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിനോട് ആണ് അവധി പ്രവേശിക്കാൻ ഉത്തരവിട്ടിരിക്കുന്നത്

Jisha P.O.

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്റ്ററിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദറിനോട് ആണ് അവധി പ്രവേശിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ നിരഞ്ജന കൃഷ്ണന്‍റെയും ബിനിൽ മനോഹറിന്‍റെയും പെൺകുഞ്ഞാണ് മരിച്ചത്.

ഡോ.ബിന്ദുവിനെതിരേ നേരത്തെയും പരാതി ഉയർന്നിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധസംഘം ജില്ലാ ആശുപത്രിയിലെത്തും. അതേസമയം പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞ് മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു