ഡെങ്കിപ്പനി മരണത്തിൽ എറണാകുളം മുന്നിൽ

 
Kerala

ഡെങ്കിപ്പനി മരണത്തിൽ എറണാകുളം മുന്നിൽ; ജനങ്ങൾ ഭീതിയിൽ

കൃത്യമായ ഇടപെടൽ വേണമെന്ന് പ്രതിപക്ഷം

Jisha P.O.

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം എറണാകുളം ജില്ലയിൽ കൂടുന്നു. 427 മരണങ്ങളിൽ 85 മരണങ്ങളും എറണാകുളം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും ജില്ല മുന്നിലാണ്. 2020ൽ ഡെങ്കിപ്പനി മരണം മൂന്ന് എണ്ണം റിപ്പോർട്ട് ചെ്യപ്പോൾ 2025ൽ ഇരട്ടിയായതായാണ് വിവരം.

ഓരോ വർഷവും ഇരട്ടി മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനിക്കെതിരെ സർക്കാർതലത്തിൽ മുൻകരുതൽ എടുക്കാത്തതാണ് പനി ബാധിതരുടെ എണ്ണം കൂടാൻ കാരണം.

പലയിടത്തും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. അതിനാൽ തന്നെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്‍റെ കൈവശം ഇല്ലായെന്ന് തന്നെവേണം പറയാൻ. വൃത്തിഹീനമായ പരിസരമാണ് അസുഖം വരുത്തുന്ന കൊതുകുകളെ സൃഷ്ടിക്കാൻ കാരണം.

എറണാകുളം ജില്ലയിലെ കളമശേരി ഭാഗത്താണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കി പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ സർക്കാർ തലത്തിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിൽ കാര്യമായി വിജയിച്ചില്ലെന്നാണ് വിവരം.

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ