എ. പത്മകുമാർ

 
Kerala

"ഏതു ശിക്ഷ ഏറ്റെടുക്കാനും തയാർ"; അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്ര‌സിഡന്‍റ്

എഫ്ഐആറിൽ അങ്ങനെ പരാമർശിക്കുന്നുണ്ടെങ്കിൽ പറയേണ്ടിടത്ത് മറുപടി പറഞ്ഞ് അവസാനിപ്പിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി.

MV Desk

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡിനെ പ്രതി ചേർത്ത സംഭവത്തിൽ പ്രതികരിച്ച് മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ. അങ്ങനെയൊരു എഫ്‌ഐആർ ഉള്ളതായി അറിയില്ലെന്നും അതേക്കുറിച്ച് വിവരം കിട്ടിയിട്ടില്ലെന്നും പത്മകുമാർ പറഞ്ഞു. അന്നത്തെ ദേവസ്വം വ്യവസ്ഥാപിതമല്ലാത്ത യാതൊന്നും ചെയ്തിട്ടില്ല. എഫ്ഐആറിൽ അങ്ങനെ പരാമർശിക്കുന്നുണ്ടെങ്കിൽ പറയേണ്ടിടത്ത് മറുപടി പറഞ്ഞ് അവസാനിപ്പിക്കുമെന്നും പത്മകുമാർ വ്യക്തമാക്കി.

ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല. തെറ്റുകാരാണെങ്കി ൽ ഏതു ശിക്ഷ ഏറ്റു വാങ്ങാനും തയാറാണല്ലോ. ബോർഡിന് നിയമപരമായ ഉത്തരവാദിത്തമുണ്ട്. ബോർഡ് നയപരമായ തീരുമാനം എടുത്താൽ നിയമപരമായ ബാധ്യതകൾ നിറവേറ്റി ആ കാര്യങ്ങൾ പൂർത്തീകരിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. എവിടെയാണ് വീഴ്ച പറ്റിയതെന്ന് കോടതി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങൾക്ക് വിരുദ്ധമായി ഒരു കാര്യവും പഴയ ബോർഡിന്‍റെ സമയത്ത് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദ് പ്ലേഓഫിൽ, ചെന്നൈ പുറത്തേക്ക്

"ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായിട്ട് എന്ത് കാര്യം? ജീവിതംകൊണ്ട് മറുപടി പറയും"; ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ