Kerala

ബ്രഹ്മപുരം തീപിടുത്തം; ഉത്തരവാദിത്വത്തിൽ നിന്ന് കലക്‌ടർക്ക് പിൻമാറാനാവില്ല; ഹൈക്കോടതി

തീപിടിത്തത്തിന് മുൻപ് തന്നെ കോർപ്പറഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലക്ടർ കോടതിയെ അറിയിച്ചു

MV Desk

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ ജില്ലാ കലക്‌ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു വിമർശനം.

ബ്രഹ്മപുരം തീപിടുത്തത്തിൽ നിന്നും കലക്‌ടർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നോ, പ്രഥമ പരിഗണന എപ്പോഴും ജനങ്ങൾക്കായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയും തീയുണ്ടായി, ജനങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, സംഭവത്തിൽ വെള്ളിയാഴ്ച്ച കലക്‌ടർ റിപ്പോർട്ടു സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

തീപിടിത്തത്തിന് മുൻപ് തന്നെ കോർപ്പറഷന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കലക്ടർ കോടതിയെ അറിയിച്ചു. ചൂടുകാലമായതിനാലാണ് മുന്നറിയിപ്പു നൽകിയത്. തീയണയ്ക്കാൻ പുറത്തുനിന്നും വരെ സഹായം തേടിയെന്നും കലക്‌ടർ വ്യക്തമാക്കി. കൂടിക്കിടക്കുന്ന മാലിന്യങ്ങൾ എപ്പോൾ നീക്കാനാവുമെന്ന കോടതിയുടെ ചോദ്യത്തിന് നാളെ മുതൽ നടപടി ആരംഭിക്കുമെന്ന് കലക്‌ടർ വ്യക്തമാക്കി.

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലത്തിലെയും ശിവ, വ‍്യാളി രൂപങ്ങളിലെയും സ്വർണം നഷ്ടപ്പെട്ടെന്ന് എസ്ഐടി

ഡയാലിസിസിന് വിധേയരായ രണ്ടു രോഗികൾ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കൾ

എൽപിജി വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപ കൂടും

ഇന്ദോർ മാലിന്യജല ദുരന്തം; മരിച്ചവരിൽ ആറു മാസം പ്രായമുള്ള കുരുന്നും