ബിന്ദു

 
Kerala

വ്യാജ മാല മോഷണക്കേസ്; ബിന്ദുവിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

Megha Ramesh Chandran

പത്തനംതിട്ട: വ്യാജ മാല മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദുവിന്‍റെ മൊഴി പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം സംഘം രേഖപ്പെടുത്തി. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു എന്നും, കുടിക്കാൻ ഒരൽപ്പം വെളളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ബിന്ദു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുൻപാകെ വിവരിച്ചത്.

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ബിന്ദുവിന്‍റെ പരാതിയിൽ നിലവിൽ സസ്പെൻഷനിലുളള എസ്ഐ എസ്.ജി. പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർക്കെതിരേയാണ് ബിന്ദു മൊഴി നൽകിയത്.

ഏപ്രിൽ 23നാണ് വ്യാജ മോഷണക്കേസിൽ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

മരണപ്പെട്ട മാധ്യമപ്രവർത്തകർ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബറാക്രമണം; കർശന നടപടിക്ക് നിർദേശിച്ച് ആഭ്യന്തര മന്ത്രി

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്