ബിന്ദു

 
Kerala

വ്യാജ മാല മോഷണക്കേസ്; ബിന്ദുവിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

പത്തനംതിട്ട: വ്യാജ മാല മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദുവിന്‍റെ മൊഴി പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം സംഘം രേഖപ്പെടുത്തി. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു എന്നും, കുടിക്കാൻ ഒരൽപ്പം വെളളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ബിന്ദു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുൻപാകെ വിവരിച്ചത്.

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ബിന്ദുവിന്‍റെ പരാതിയിൽ നിലവിൽ സസ്പെൻഷനിലുളള എസ്ഐ എസ്.ജി. പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർക്കെതിരേയാണ് ബിന്ദു മൊഴി നൽകിയത്.

ഏപ്രിൽ 23നാണ് വ്യാജ മോഷണക്കേസിൽ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്