ബിന്ദു

 
Kerala

വ്യാജ മാല മോഷണക്കേസ്; ബിന്ദുവിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

Megha Ramesh Chandran

പത്തനംതിട്ട: വ്യാജ മാല മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദുവിന്‍റെ മൊഴി പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം സംഘം രേഖപ്പെടുത്തി. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടു എന്നും, കുടിക്കാൻ ഒരൽപ്പം വെളളം പോലും നൽകാതെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ബിന്ദു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുൻപാകെ വിവരിച്ചത്.

പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരനാണ് ബിന്ദുവിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ബിന്ദുവിന്‍റെ പരാതിയിൽ നിലവിൽ സസ്പെൻഷനിലുളള എസ്ഐ എസ്.ജി. പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർക്കെതിരേയാണ് ബിന്ദു മൊഴി നൽകിയത്.

ഏപ്രിൽ 23നാണ് വ്യാജ മോഷണക്കേസിൽ ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

'ഉടൻ പുറപ്പെടുക'; പശ്ചിമേഷ്യ വിടാൻ പൗരന്മാർക്ക് നിർ‌ദേശം നൽകി അമെരിക്ക

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം പതിവായി; 2 പേര്‍ക്ക് കൂടി കടിയേറ്റു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ജലപാതയിലൂടെ സഞ്ചരിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

യാഗശാലയായി അനന്തപുരി; വ്രതസാഫല്യത്തിൽ ആറ്റുകാൽ പൊങ്കാല