കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; മരിച്ച ലീലയുടെ സ്വർണ മാലയുടെ ഭാഗങ്ങൾ കണ്ടെത്തി 
Kerala

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; മരിച്ച ലീലയുടെ സ്വർണ മാലയുടെ ഭാഗങ്ങൾ കണ്ടെത്തി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വർണ മാലയുടെ രണ്ട് ഭാഗങ്ങൾ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് മാലയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. മാല ആരുടെയാണെന്ന് അറിയാത്തതിനാൽ ആശുപത്രി അധികൃതർ സൂക്ഷിച്ചിരിക്കുകയായിരുന്നു.

തുടർന്ന് മാല കുടുംബത്തിന് കൈമാറി. ലീലയുടെ സ്വർണ മാലയും കമ്മലുകളും നഷ്ടപ്പെട്ടതിനെ തുടർന്ന് സഹോദരൻ ശിവദാസൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. മൃതദേഹത്തിൽ നിന്നും കിട്ടിയത് സ്വർണ വളകൾ മാത്രമാണെന്നും നാല് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്നുമായിരുന്നു ശിവദാസന്‍റെ പ്രതികരണം.

കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചത്.

ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 30 പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളെജിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍