എരുമേലിയിൽ വീടിന് തീവച്ച സംഭവം: മരണസംഖ്യ മൂന്നായി ഉയർന്നു

 
Kerala

എരുമേലിയിൽ വീടിന് തീവച്ച സംഭവം: മരണസംഖ്യ മൂന്നായി

മകന്‍ ഗുരുതരാവസ്ഥയിൽ

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ സത്യപാലൻ (35), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സത്യപാലന്‍റെ ഭാര്യ സീതാമ്മ (55) സംഭവസമയത്തു തന്നെ മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇവരുടെ മകൻ ഉണ്ണിക്കുട്ടൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് സത്യപാലന്‍ വീടിനു തീവച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. എന്നാൽ ഇക്കാരയത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെടുത്തത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഗുരുതരമായി പൊള്ളലേറ്റ സത്യപാലനും മകളും വൈകുന്നേരത്തോടെ മരണപ്പെടുന്നത്.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു