Kerala

തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യയുടെ തകരാറുകൾ പരിഹരിച്ചു; 4 മണിയോടെ വിമാനം ദമാമിലേക്ക്

11 തവണ വിമാനം ആകാശത്ത് ചുറ്റി പറന്നതിനു ശേഷമാണ് ലാൻഡ് ചെയ്‌തത്. കോഴിക്കോട് 3 തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് വിമാനം ചുറ്റിപ്പറന്നത്

MV Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനത്തിന്‍റെ സാങ്കേതിക തകരാറുകൾ പരിഹരിച്ചു. ഇന്ന് 4 മണിയോടെ ഇതേ വിമാനം യാത്രക്കാരുമായി ദമാമിലേക്ക് തിരിക്കും. എന്നാൽ മറ്റൊരു പൈലറ്റാവും വിമാനം പറത്തുക. കരിപ്പൂരിൽ നിന്നും പുറപ്പെട്ടതിനു പിന്നാലെയാണ് വിമാനത്തിന്‍റെ സങ്കേതിക തകരാർ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ആദ്യം കോഴിക്കോടുതന്നെ അടിയന്തര ലാൻഡിങ് തീരുമാനിച്ചെങ്കിലും പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

11 തവണ വിമാനം ആകാശത്ത് ചുറ്റി പറന്നതിനു ശേഷമാണ് ലാൻഡ് ചെയ്‌തത്. കോഴിക്കോട് 3 തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് വിമാനം ചുറ്റിപ്പറന്നത്. ഇന്ധനം കുറയ്ക്കുന്നതിനു വേണ്ടിയാണ് ആകാശത്ത് വിമാനം വട്ടമിട്ട് പറന്നത്. അപകട സാധ്യത ഒഴുവാക്കുന്നതിനായി കോവളം ഭാഗത്ത് ഇന്ധനം ഒഴുക്കി കളഞ്ഞ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എക്സ് 385 എന്ന വിമാനം 12.15 ഓടെയാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. ജീവനക്കരും യാത്രക്കാരുമടക്കം 182 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ജ‍യിലിൽ‌ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കെ. അനിൽകുമാർ മത്സരിച്ചേക്കും; മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫ്

അറസ്റ്റിന് പിന്നാലെ കണ്ഠര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി; തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയം

വിവാദ പരാമർശം പിൻവലിക്കാതെ എ.കെ. ബാലൻ; ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്നല്ല സ്വാധീനിക്കുമെന്നാണ് പറഞ്ഞത്

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ