യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

 
Kerala

യാത്രാനുമതി നൽകി; വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു

എംടി സോളിസ് എന്ന വിദേശ കപ്പലാണ് തീരം വിട്ടത്

Namitha Mohanan

തിരുവനന്തപുരം: മത്സ്യബന്ധ ബോട്ടിൽ കപ്പൽ ഇടിച്ച് അപകടമുണ്ടാക്കിയതിനു പിന്നാലെ വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ തീരം വിട്ടു. യാത്രാനുമതി കിട്ടിയതോടെ എംടി സോളിസ് എന്ന വിദേശ കപ്പലാണ് തീരം വിട്ടത്. മാസങ്ങളായി തീരത്ത് കിടന്നിരുന്ന കപ്പൽ പുറപ്പെടുന്നതിന് മുൻപായി പലവ്യജ്ഞനങ്ങൾ‌ ഉൾ‌പ്പെടെ ശേഖരിച്ചാണ് കൊളംബോയിലേക്ക് തിരിച്ചത്.

കൊച്ചി മെർക്കന്‍റൈൽ മറൈൻ വകുപ്പാണ് കപ്പലിന് യാത്രാനുമതി നൽകി ഉത്തരവിറക്കിയത്. കപ്പലിലുണ്ടായിരുന്നവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് യാത്രാനുമതി നൽകിയത്. ക്യാപ്റ്റനടക്കം വിയറ്റ്നാം സ്വദേശികളായ 20 ഓളം ക്രൂവാണ് കപ്പലിലുണ്ടായിരുന്നത്.

കന്യാകുമാരിക്കടുത്ത് കടലിൽ മാർച്ച് 7 നാണ് അപകടം ഉണ്ടായത്. കൊല്ലം സ്വദേശിയുടെ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കോല്‌ക്കത്തയിൽ നിന്നുള്ള 2 പേരെ കാണാതാവുകയും തമിഴ്നാട്, കോൽക്കത്ത സ്വദേശികളായ 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്.

കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ‌ സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമ ബംഗാളിലെ തൃണമൂലിന്‍റെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു

മനസിലാകെ ആ കരച്ചിലായിരുന്നു, 4 വർ‌ഷമായി രഹസ്യമായി ചെയ്തത് പരസ്യമായി: നിർധന കുടുംബത്തിന്‍റെ ബാധ്യത തീർത്ത് ബാങ്ക് ഉദ്യോഗസ്ഥ

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; മറ്റൊരാളെ കൂടി കൊന്നു? സീരിയൽ കില്ലറെന്ന് സംശയം

ഏകദിനവും ടി20യും കളിക്കാത്ത സിറാജിന് ടെസ്റ്റിൽ വിശ്രമം? അരങ്ങേറ്റം കുറിക്കാൻ യുവതാരം