കാട്ടാന മതിൽ പൊളിച്ചെത്തുന്നു 
Kerala

'ബേലൂർ മഗ്ന'യെ ഞായറാഴ്ച മയക്കു വെടി വയ്ക്കും; ആന ചാലിഗദ്ദയിലെന്ന് വനംവകുപ്പ്

ബേലൂർ മഗ്നയെ മയക്കുവെടി വച്ച് പിടിച്ചതിനു ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം.

മാനന്തവാടി: മാനന്തവാടിയിൽ യുവാവിന്‍റെ ജീവനെടുത്ത കാട്ടാന ബേലൂർ മഗ്ന ചാലിഗദ്ദയിൽ നിലയുറപ്പിച്ചതായി സിഗ്നൽ ലഭിച്ചു. ആനയെ മയക്കുവെടിവച്ച് പിടികൂടാനായി ഉത്തരവുണ്ടായെങ്കിലും വെളിച്ചക്കുറവു മൂലം ഞായറാഴ്ച രാവിലെ മയക്കുവെടി വക്കാമെന്ന് ദൗത്യസേന വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ വനംവകുപ്പിന്‍റെ ആന്‍റിനയുടെ 150 മീറ്റർ പരിധിയിലാണ് ആനയുള്ളത്. യുവാവ് കൊല്ലപ്പെട്ട പ്രദേശത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മോഴയാനയായ ബേലൂർ മഗ്നയെ പിടിക്കുന്നതിനായി വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ നാല് കുങ്കിയാനകളെ എത്തിക്കും. ബേലൂർ മഗ്നയെ മയക്കുവെടി വച്ച് പിടിച്ചതിനു ശേഷം മുത്തങ്ങ ക്യാംപിലേക്ക് മാറ്റാനാണ് തീരുമാനം.

ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ട്രാക്റ്റർ ഡ്രൈവറായ പടമല അജീഷ് കൊല്ലപ്പെട്ടിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി