അഡ്വ. പി.ജി. മനു 
Kerala

ബലാത്സംഗ കേസ്: ജാമ്യം നേടി അഡ്വ. പി.ജി. മനു ഹൈക്കോടതിയിൽ

ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്ന് അഡ്വ. പി.ജി മനു

Ardra Gopakumar

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ പി.ജി. മനു ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രമേഹ രോഗം വർധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നും ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചാണ് ഹർജി.

അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തെന്നും ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്നുമാണ് വാദം. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ നിലപാട് തേടി. കഴിഞ്ഞമാസം അവസാനമാണ് പി ജി മനു പൊലീസിൽ എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഹൈക്കോടതിയും സുപ്രീം കോടതിയും പിജി മനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതി 10 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങിയത്.

ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിച്ച് 2 മരണം; 8 പേർ ചികിത്സയിൽ, അതീവ ജാഗ്രതാ നിർദേശം

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു; ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ കനത്ത വ്യോമാക്രമണം

കെഎസ്ആർടിസി ബസിൽ തോക്കു ചൂണ്ടി കവർച്ച; 36 വർഷത്തിനു ശേഷം പ്രതി പിടിയിൽ

കർണാടകയിൽ സ്വന്തമായി റേഷൻ കാർഡും വോട്ടർ ഐഡിയും; പാക്കിസ്ഥാൻകാരായ അമ്മയും മകനും അറസ്റ്റിൽ