ഇടുക്കിയിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

 
Kerala

ഇടുക്കിയിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

ചിന്നക്കനാലിൽ നിന്ന് വിലക്ക് 70ലേക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലായാണ് ഭൂമി കൈയേറിയത്.

ഇടുക്കി: ചിന്നക്കനാലിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. 12 പേർ കൈവശം വച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് പിടിച്ചെടുത്തത്. സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്‍റുമായ വി.എക്സ്. ആൽബിനും ഭൂമി കൈയേറിയവരിൽ ഉൾപ്പെടുന്നു. ആൽബിൻ രണ്ടര ഏക്കർ ഭൂമിയാണ് കൈയേറിയത്.

ചിന്നക്കനാലിൽ നിന്ന് എഴുപതേക്കറിലേക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലായാണ് ഭൂമി കൈയേറിയത്. ഒപ്പം ചിന്നക്കനാലിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും രണ്ടിടത്തായി കൈയേറ്റം ഉണ്ടായിട്ടുണ്ട്.

ഭൂമി കൈയേറിയ വിവരം മൂന്നാർ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, കൈയേറ്റക്കാർ ഹൈക്കോടതിയിലടക്കം കേസ് നൽകിയത് കാരണമാണ് കൈയേറ്റം ഭൂമി പിടിച്ചെടുക്കാൻ വൈകിയത്.

പിന്നീട് ഇതു കൈയേറ്റ ഭൂമിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെയാണ് തുടർ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.

"നിങ്ങളെന്തിനാ‍ണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്

റെക്കോഡ് നിരക്കിൽ സ്വർണം വെള്ളി നിരക്കുകൾ

കോതമംഗലം ആയങ്കരയിൽ സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; 8 പേർക്ക് പരുക്ക്

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി ആരംഭിച്ച് സർക്കാർ, 16 വരെ അപേക്ഷിക്കാം

പാലക്കാട് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ പൊട്ടിത്തെറി; അമ്മയുടെയും മകളുടെയും നില ഗുരുതരം