ഇടുക്കിയിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

 
Kerala

ഇടുക്കിയിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു

ചിന്നക്കനാലിൽ നിന്ന് വിലക്ക് 70ലേക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലായാണ് ഭൂമി കൈയേറിയത്.

Megha Ramesh Chandran

ഇടുക്കി: ചിന്നക്കനാലിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. 12 പേർ കൈവശം വച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് പിടിച്ചെടുത്തത്. സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്‍റുമായ വി.എക്സ്. ആൽബിനും ഭൂമി കൈയേറിയവരിൽ ഉൾപ്പെടുന്നു. ആൽബിൻ രണ്ടര ഏക്കർ ഭൂമിയാണ് കൈയേറിയത്.

ചിന്നക്കനാലിൽ നിന്ന് എഴുപതേക്കറിലേക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലായാണ് ഭൂമി കൈയേറിയത്. ഒപ്പം ചിന്നക്കനാലിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും രണ്ടിടത്തായി കൈയേറ്റം ഉണ്ടായിട്ടുണ്ട്.

ഭൂമി കൈയേറിയ വിവരം മൂന്നാർ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, കൈയേറ്റക്കാർ ഹൈക്കോടതിയിലടക്കം കേസ് നൽകിയത് കാരണമാണ് കൈയേറ്റം ഭൂമി പിടിച്ചെടുക്കാൻ വൈകിയത്.

പിന്നീട് ഇതു കൈയേറ്റ ഭൂമിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെയാണ് തുടർ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.

യെലഹങ്കയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യ വീട് ലഭിക്കില്ല; 5 ലക്ഷം നൽകണമെന്ന് സിദ്ധരാമയ്യ

പെരിയയിൽ രാഷ്ട്രീയ നാടകം; വൈസ്പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന്

താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; നിയന്ത്രണം ജനുവരി 5 മുതൽ

തോൽവി പഠിക്കാൻ സിപിഎമ്മിന്‍റെ ഗൃഹ സന്ദർശനം; സന്ദർശനം ജനുവരി 15 മുതൽ 22 വരെ

മെട്രൊ വാർത്ത മൂവാറ്റുപുഴ ലേഖകൻ അബ്ബാസ് ഇടപ്പള്ളിഅന്തരിച്ചു