ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ file
Kerala

സർക്കാർ അയച്ച വിവരാവകാശ കമ്മിഷണർ ശുപാർശ പട്ടിക തിരിച്ചയച്ച് ഗവർണർ

സർക്കാർ വിശദീകരണം ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കും

ajeena pa

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർക്കായി മൂന്നുപേരെ ശുപാർശ ചെയ്തുകൊണ്ട് സർക്കാർ നൽകിയ പട്ടിക മടക്കി അയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സർക്കാർ വിശദീകരണം ലഭിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കും.

സ്വകാര്യ കോളെജിൽ നിന്നു വിരമിച്ച രണ്ട് അധ്യാപക സംഘടനകളെയും ഒരു മാധ്യമ പ്രവർത്തകനെയും കമ്മിഷണർമാരായി നിയമിക്കണമെന്നാണു സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ, സുപ്രീം കോടതി വ്യവസ്ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധിക്കണമെന്നും ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്നുവർഷമാണ് വിവരാവകാശ കമ്മിഷണർമാരുടെ കാലാവധി. നിയമം,സയൻസ് ആൻഡ് ടെക്നോളജി, മാനേജ്മെന്‍റ്, ജേർണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്ക് പരിഗണിക്കേണ്ടതെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

രാഹുലിനെതിരായ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി

റിയാൻ പരാഗിന്‍റെ അസമിനെതിരേ സർഫറാസ് ഖാന് സെഞ്ചുറി; മുംബൈയ്ക്ക് ജയം

തദ്ദേശ തെരഞ്ഞെടുപ്പ്; പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്

രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി