ഹർഷിന 
Kerala

ഹര്‍ഷിന കേസില്‍ 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; രണ്ടു ഡോക്ടര്‍മാര്‍ അടക്കം നാലുപേര്‍ പ്രതികള്‍

കേസിൽ 60 സാക്ഷികളാണ് ഉള്ളത്

MV Desk

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ 2 ഡോക്‌ടർമാരും 2 നഴ്സുന്മാരുമാണ് പ്രതികൾ. 750 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചക്.

കേസിൽ 60 സാക്ഷികളാണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നാണെന്നും അന്വേഷണത്തിൽ വ്യക്തമായതായി അസിസ്റ്റന്‍റ് കമ്മീഷണർ വ്യക്തമാക്കി.

2017 ൽ നടത്തിയ എംആർഐ സ്കാനിങ്ങിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്.

വിവാദത്തിനില്ലെന്ന് മന്ത്രി; സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ വേദി 15 ന് 'താമര'യെന്ന് പേരിട്ടു

വുമൺസ് പ്രീമിയർ ലീഗ്: ആർസിബി താരത്തിന് രണ്ടാഴ്ച പുറത്തിരിക്കേണ്ടി വരും

പാർക്ക് ചെയ്ത ട്രക്കിൽ കിടന്നുറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു

ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്; എസ്ഐടി നടപടിയിൽ ദുരൂഹതയെന്ന് കെ. സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് കുറുവ സംഘം; തന്ത്രിയുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് രാജീവ് ചന്ദ്രശേഖർ