Kerala

വലിയ കരി പാടശേഖരത്ത് കൊയ്ത്തുത്സവം

ഇവിടെ മട വീണാൽ മറ്റ് രണ്ടു പാടശേഖരങ്ങൾ ആയ മീനപ്പള്ളിയിലും വലിയ കരിയിലും കൃഷി ചെയ്യാൻ കഴിയുമായിരുന്നില്ല.

MV Desk

അമ്പലപ്പുഴ: തുടർച്ചയായ മടവീഴ്ചയും വെള്ളപ്പൊക്കവും മൂലം കൃഷി ചെയ്ത് വിളവെടുപ്പ് നടത്താൻ സാധിക്കാതിരുന്ന വലിയ കരി പാടശേഖരത്ത് 4 വർഷങ്ങൾക്കു ശേഷം വിളവെടുപ്പിന്റെ ഉദ്ഘാടനം കുട്ടനാട് എംഎൽഎ തോമസ് തോമസ് നിർവഹിച്ചു.

ഇവിടെ മട വീണാൽ മറ്റ് രണ്ടു പാടശേഖരങ്ങൾ ആയ മീനപ്പള്ളിയിലും വലിയ കരിയിലും കൃഷി ചെയ്യാൻ കഴിയുമായിരുന്നില്ല. സംസ്ഥാന ഗവൺമെന്റിന്റെ അടിയന്തര സഹായം മട നിർമിക്കുന്നതിന് ലഭിക്കുകയും അതോടൊപ്പം 12 കോടി രൂപയുടെ പയൽ ആൻഡ് സ്ലാബ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കനകാശേരി ബണ്ടിൽ വീണ്ടും നിരവധിതവണ അള്ള വീണ് വെള്ളം കയറി.

പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംഎൽഎയുടെ സഹായത്തോടുകൂടി അള്ളകുത്തി മട പുനർനിർമ്മിച്ചു. ബണ്ട് വീണ്ടും ബലപ്പെടുത്തുന്നതിന് വേണ്ടി 40 ലക്ഷം രൂപ ജല വിഭവ വകുപ്പ് അനുവദിച്ചിരുന്നു. വലിയ കനകാശേരിയിലും പയൽ ആൻഡ് സ്ലാബ് പണി നടന്നുവരുകയാണ്. കൊയ്ത്തുത്സവം നടക്കുവാൻ സാധിച്ചതിന് പഞ്ചായത്ത് ഭരണ സമിതി എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ