Kerala

വലിയ കരി പാടശേഖരത്ത് കൊയ്ത്തുത്സവം

അമ്പലപ്പുഴ: തുടർച്ചയായ മടവീഴ്ചയും വെള്ളപ്പൊക്കവും മൂലം കൃഷി ചെയ്ത് വിളവെടുപ്പ് നടത്താൻ സാധിക്കാതിരുന്ന വലിയ കരി പാടശേഖരത്ത് 4 വർഷങ്ങൾക്കു ശേഷം വിളവെടുപ്പിന്റെ ഉദ്ഘാടനം കുട്ടനാട് എംഎൽഎ തോമസ് തോമസ് നിർവഹിച്ചു.

ഇവിടെ മട വീണാൽ മറ്റ് രണ്ടു പാടശേഖരങ്ങൾ ആയ മീനപ്പള്ളിയിലും വലിയ കരിയിലും കൃഷി ചെയ്യാൻ കഴിയുമായിരുന്നില്ല. സംസ്ഥാന ഗവൺമെന്റിന്റെ അടിയന്തര സഹായം മട നിർമിക്കുന്നതിന് ലഭിക്കുകയും അതോടൊപ്പം 12 കോടി രൂപയുടെ പയൽ ആൻഡ് സ്ലാബ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കനകാശേരി ബണ്ടിൽ വീണ്ടും നിരവധിതവണ അള്ള വീണ് വെള്ളം കയറി.

പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംഎൽഎയുടെ സഹായത്തോടുകൂടി അള്ളകുത്തി മട പുനർനിർമ്മിച്ചു. ബണ്ട് വീണ്ടും ബലപ്പെടുത്തുന്നതിന് വേണ്ടി 40 ലക്ഷം രൂപ ജല വിഭവ വകുപ്പ് അനുവദിച്ചിരുന്നു. വലിയ കനകാശേരിയിലും പയൽ ആൻഡ് സ്ലാബ് പണി നടന്നുവരുകയാണ്. കൊയ്ത്തുത്സവം നടക്കുവാൻ സാധിച്ചതിന് പഞ്ചായത്ത് ഭരണ സമിതി എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സംയുക്ത സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

പവർകട്ടും വോൾട്ടേജ് ക്ഷാമവും: നെല്ലിക്കുഴിയിലെ ഫര്‍ണ്ണീച്ചര്‍ നിർമ്മാണ വ്യാപാര മേഖല പ്രതിസന്ധിയില്‍

ബാൻഡ് വാദ്യത്തിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു