'ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തത് ഭാഗ്യം 
Kerala

'ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തത് ഭാഗ്യം'‌; വിമർശിച്ച് ഹൈക്കോടതി

മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം.

നീതു ചന്ദ്രൻ

കൊച്ചി: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് മനുഷ്യന്‍റെ അഹന്തയെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് വളർത്തു നായയെ അടിച്ചു കൊന്ന സംഭവത്തിൽ മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. അരിക്കൊമ്പൻ വിഷയവും പരിഗണിച്ചിരുന്നു. തിമിംഗലം കരയിൽ ജീവിക്കുന്ന ജീവിയല്ലാതിരുന്നത് ഭാഗ്യം. അല്ലെങ്കിൽ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി പറഞ്ഞു.

മുൻകാലുകൾ പരസ്പരം ബന്ധിപ്പിച്ച് അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് മണിക്കൂറുകളോളം ആനയെ നിർത്തുന്നത്. മനുഷ്യന് 5 മിനിറ്റെങ്കിലും അങ്ങനെ നിൽക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു.

ആനകളെ എഴുന്നള്ളിക്കുമ്പോൾ മതിയായ വിശ്രമം നൽകിയിരിക്കണമെന്നും ക്ഷേത്രങ്ങളിലോ മറ്റിടങ്ങളിലോ മതിയായ ഇടം ഉണ്ടായിരിക്കണമെന്നും ആൾത്തിരക്ക് നിയന്ത്രിക്കുകയും വേണ്ടത്ര ഭക്ഷണം ഉറപ്പാക്കുകയും വേണമെന്നും കോടതി പറഞ്ഞു.

ഇതൊന്നും ആചാരമല്ല മനുഷ്യന്‍റെ വാശിയാണെന്നും ഏറ്റവും വലിയ ക്രൂരതയാണ് ആനയോട് ചെയ്യുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു.

രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല; പ്രതികരിച്ച് ടി.ഐ. മധുസൂദനൻ

വിജയ്‌യുടെ റാലിക്കിടെ വീണ്ടും മരണം; മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചയാൾ മരിച്ചു

ശബരിമല യുവതീ പ്രവേശനം: പുനഃപരിശോധനാ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

പുന്നപ്രയിൽ 14കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, അറസ്റ്റ്

കൊച്ചിയിൽ ജ്വല്ലറി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി