കൊച്ചിയിൽ വിദ്യാർഥിനിയെ ഇടിപ്പിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി, മൂന്ന് ദിവസമായിട്ടും വണ്ടി കണ്ടെത്താനായില്ല

 
Kerala

കൊച്ചിയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി, മൂന്ന് ദിവസമായിട്ടും വണ്ടി കണ്ടെത്താനായില്ല

കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്

Manju Soman

കൊച്ചി: എറണാകുളം എളമക്കരയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ജനുവരി 15നാണ് അപകടമുണ്ടായത്. പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല.

വൈകിട്ട് 3.43ഓടെയാണ് അപകടമുണ്ടായത്. റോഡ് സൈഡിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടത്തിയ കാർ സ്ലോ ചെയ്തെങ്കിലും നിർത്താതെ പോവുകയായിരുന്നു. കറുത്ത നിറത്തിലുള്ള കിയ കാർ ആണ് അപകടമുണ്ടാക്കിയത്. അപകടം കണ്ട് എത്തിയ നാട്ടുകാരും അധ്യാപകരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

രക്ഷിതാക്കളും സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. എന്നാൽ മൂന്ന് ദിവസമായിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. കരളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടി രണ്ട് ദിവസം ഐസിയുവിലായിരുന്നു.

"വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു": എസ്. രാജേന്ദ്രൻ ബിജെപിയിൽ

"സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിട്ട് സഭാ സിനഡ് ചേർന്നപ്പോൾ പോയി കാലു പിടിച്ചു, സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു"

മൂന്നാം ഏകദിനം: ഓപ്പണർമാർ വീണു, ന‍്യൂസിലൻഡിന് ബാറ്റിങ് തകർച്ച

"തോറ്റാലും സാരമില്ല, വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ചു കിടക്കും"; വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദയെന്ന് വി.ഡി. സതീശൻ

"ഇന്നലെ പൂത്ത തകരയാണ് സതീശൻ, എൻഎസ്എസ്സുമായി ഞങ്ങളെ തെറ്റിച്ചത് ലീഗ്": രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ