രക്ഷാദൗത്യത്തിന്‍റെ 10 നാൾ: വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകി സർക്കാർ  
Kerala

കണ്ണീരൊപ്പിയ 10 നാളുകൾ: വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു; യാത്രയയപ്പ് നൽകി സർക്കാർ

രക്ഷാപ്രവർത്തനം പൂർണമായും എന്‍ഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറി

Ardra Gopakumar

കൽപ്പറ്റ: 10 നാൾ നീണ്ടു നിന്ന രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ തെരച്ചിലിനു നേതൃത്വം നൽകിയ സൈന്യം മടങ്ങുന്നു. മുണ്ടക്കൈ, ചൂരൽമല എന്നിവടിങ്ങളിൽ നിന്നും മടങ്ങുന്ന സംഘത്തിന് സർക്കാരും ജില്ലാ ഭരണകൂടവും ചേർന്ന യാത്രയയപ്പ് നൽകി.

സൈന്യത്തിന്‍റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. ഇനി ബെയ്‌ലി പാലവും മെയിന്‍റനന്‍സ് സംഘവും മാത്രമാണ് വയനാട്ടിൽ തുടരുക. രക്ഷാപ്രവർത്തനം പൂർണമായും എന്‍ഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുന്നതായി സൈന്യം അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. തെരച്ചിലിനുള്ള എല്ലാ സഹായങ്ങളും മറ്റ് സഹായങ്ങളും നൽകിയാണ് സൈന്യം മടങ്ങുന്നത്. ഹെലികോപ്റ്റർ സെർച്ച് ടീം അടുത്ത നിർദേശം വരുന്നതു വരെ തുടരുമെന്നും സൈന്യം അറിയിച്ചു.

പ്രധാനമന്ത്രിയുടെ ശനിയാഴ്ചയുള്ള സന്ദര്‍ശനത്തിൽ വലിയ പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനത്തെ തന്നെ ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ചരിത്രനേട്ടം; ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച് എറണാകുളം ജനറൽ ആശുപത്രി