'ജെഎസ്കെ' സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്

 

file image

Kerala

'ജെഎസ്കെ' സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്

പുരാണങ്ങളുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്ന് സംവിധായകൻ പറഞ്ഞു.

കൊച്ചി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ 'ജെഎസ്കെ' എന്ന സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരേ സിനിമയുടെ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിതിരുന്നു.

സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്‍റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രവീൺ നാരായണന്‍ പറഞ്ഞത്.

"ജാനകി എന്ന പേര് മാറ്റാൻ വാക്കാൽ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ, പേര് മാറ്റണമെങ്കിൽ സിനിമയിലെ 96 ഭാഗങ്ങളിൽ എഡിറ്റിങ് നടത്തേണ്ടിവരും," - സംവിധായകൻ പറഞ്ഞു. സിനിമയ്ക്ക് പുരാണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി