'ജെഎസ്കെ' സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്

 

file image

Kerala

'ജെഎസ്കെ' സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്

പുരാണങ്ങളുമായി സിനിമയ്ക്ക് ഒരു ബന്ധമില്ലെന്ന് സംവിധായകൻ പറഞ്ഞു.

Megha Ramesh Chandran

കൊച്ചി: സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ 'ജെഎസ്കെ' എന്ന സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്‍റെ പ്രിവ്യൂവിന്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരേ സിനിമയുടെ അണിയറ പ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിതിരുന്നു.

സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്‍റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രവീൺ നാരായണന്‍ പറഞ്ഞത്.

"ജാനകി എന്ന പേര് മാറ്റാൻ വാക്കാൽ മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ, പേര് മാറ്റണമെങ്കിൽ സിനിമയിലെ 96 ഭാഗങ്ങളിൽ എഡിറ്റിങ് നടത്തേണ്ടിവരും," - സംവിധായകൻ പറഞ്ഞു. സിനിമയ്ക്ക് പുരാണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം"; ഡിഎ സന്ദേശ വിവാദത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

എഐ ഉച്ചകോടി പ്രതിഷേധം: യൂത്ത് കോൺഗ്രസ് ദേശീയ അധ‍്യക്ഷൻ അറസ്റ്റിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ വില 1.2 ലക്ഷത്തിലേക്ക്!

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കണം; ജാമ്യം വ്യവസ്ഥയിൽ തന്ത്രി ഇളവു തേടും

പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കണം; സർക്കുലർ പുറത്തിറക്കി ഡിജിപി