ഫയൽ ചിത്രം

 
Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇനി കണ്ടെത്താനുള്ളത് ഒരാളെ

Sarath Nath MS

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷിപുഴയിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം ലഭിച്ചത്. തുരങ്കപാത നിര്‍മാണ കമ്പനിയുടെ സര്‍വേയറായ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശി രാകേഷ് ഗുച്ചൈതിന്‍റെ (24) മൃതദേഹമാണ് കണ്ടെത്തിയത്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും പുരോഗമിക്കുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കൺസ്ട്രക്ഷൻ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് കിട്ടാനുള്ളത്. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചാണ് തെരച്ചിൽ നടക്കുന്നത്.

നാലാം ദിവസമായ വെള്ളിയാഴ്ച അതിരാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണിനടിയിൽ പരിശോധന നടത്തുന്നത്.

ഇതുവരെ ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതരസംസ്ഥാനക്കാരാണ് അപകടത്തിൽ മരിച്ചവരെല്ലാം. മൃതദേഹങ്ങൾ സ്വദേശത്തേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ജൂലൈ ഏഴിനാണ് മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. റവന്യൂമന്ത്രി എ.പി. അനിൽ കുമാർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തെരച്ചിൽ ദൗത്യത്തിനു മേൽനോട്ടം വഹിക്കുന്നത്.

എന്നെ നിശബ്ദമാക്കണമെങ്കിൽ നിങ്ങൾക്കെന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരേ മമത ബാനർജി

ഖമനേയിയുടെ വിലാപയാത്രയിൽ എത്ര പേർ പങ്കെടുത്തു? കണക്ക് പുറത്തുവിട്ട് ഇറാനിയൻ മാധ‍്യമങ്ങൾ

സ്കൂളുകൾ പഠനത്തിന് വേണ്ടിയുള്ളത്, രാഷ്ട്രീയ പ്രവർത്തകർ പ്രവേശിക്കരുത്; സർക്കുലർ പുറത്തിറക്കി വിജയ് സർക്കാർ

"ജയിലിൽ വച്ച് കുഞ്ഞിന് ജന്മം നൽകേണ്ടി വരുന്നത് ഒരു സ്ത്രീക്ക് താങ്ങാനാവില്ല"; ടിസിഎസ് മതപരിവർത്തനക്കേസിൽ നിദാ ഖാന് ജാമ്യം

താൻ നിരപരാധി; ഹണിമൂൺ കൊലപാതക കേസിൽ പ്രതി സോനം സുപ്രീം കോടതിയിൽ